ഇന്ന് ലോകം മുഴുവൻ സ്തംഭിച്ചിരിക്കുന്നു. എങ്ങും നിശബ്ദത. ആയിരക്കണക്കിനു വാഹനങ്ങൾ ചീറി പാത്തിരുന്ന റോഡുകളിൽ ഇന്ന് ആംബുലൻസുകളുടെ നിലവിളി ശബ്ദം മാത്രം. ഘോരശബ്ദം മുഴക്കി ഇരമ്പിക്കൊണ്ട് വിമാനങ്ങൾ കടന്നു പോയിരുന്ന ആകാശപാതകൾ ഇന്ന് ശാന്തമാണ്. കടലിലെ കപ്പൽച്ചാലുകളിൽ കപ്പലുകളില്ല. സ്റ്റോക്ക് മാർക്കറ്റുകളും ഓഹരി വിപണിയും കൂപ്പുകുത്തി. അതെ, ലോകം മുഴുവൻ സ്തംഭിച്ചിരിക്കുന്നു. ഭൂമി മുഴുവൻ ആവശ്യത്തിനും അനാവശ്യത്തിനും ഓടി നടന്ന മനുഷ്യൻ അവന്റെ വീടിന്റെ നാല് ചുമരുകൾക്കുള്ളിലേക്ക് ഒതുങ്ങിയിരിക്കുന്നു.
വലിയ വലിയ സാമ്രാജ്യത്തിന്റെ മേലാളന്മാർ, അവയുടെ ഉടമസ്ഥരെന്ന് സ്വയം അഹങ്കരിച്ച് നടന്നവർ, ഞാനാണ് വലിയവനെന്ന് പറഞ്ഞ് ലോകത്തെ വെല്ല് വിളിച്ചവർ, രാജാധിപത്യം തലക്ക് പിടിച്ചവർ, കോർപറേറ്റ് മുതലാളിമാർ.... എല്ലാവരും ഇന്ന് വീട്ട് തടങ്കലിൽ.
കുറഞ്ഞ ദിവസങ്ങൾക്കൊണ്ട് പതിനായിരങ്ങൾ മരിച്ച് വീഴുന്നു.
കേടായ ഉപഗ്രഹത്തെ നശിപ്പിക്കാനായി ബഹിരാകാശത്തേക്ക് മിസൈൽ അയച്ച, മഴ പെയ്യിക്കാനായി കൃത്രിമ മഴ മേഘങ്ങളെ സൃഷ്ടിച്ച, ശാസ്ത്ര സാങ്കേതിക സാമ്പത്തിക രംഗത്ത് ഒന്നാമതെത്തിയ.... എല്ലാ മേഖലയിലും മുൻപന്തിയിലെത്തി ലോക രാഷ്ട്രങ്ങൾ, അവരെല്ലാം തന്നെ മനുഷ്യന്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവാത്ത കേവലം ഒരു വൈറസിന് മുന്നിൽ അടിപതറി പോയി.
അതാണ് ലോകത്തിന്റെ ഭരണാധികാരി മനുഷ്യനെ പഠിപ്പിച്ചത്:
"മനുഷ്യൻ ദുർബലനായിക്കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടത്" (ഖുർആൻ- 4:28)
പതിനായിരങ്ങൾ മരിച്ച് വീണെന്ന് പറഞ്ഞ് കൊണ്ട് ഇന്ന് ലോകം കരയുകയാണ്. എന്നാൽ നിഷ്കളങ്കരായ പിഞ്ചു ഞ്ഞുങ്ങളടക്കം ലക്ഷക്കണക്കിനാളുകളാണ് സിറിയയിൽ മരിച്ച് വീണത്. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ആയിരക്കണക്കിന് മനുഷ്യ ജീവനുകളാണ് ഫലസ്തീനിലും ഗാസയിലും പൊലിഞ്ഞത്. ആയിരങ്ങളെയാണ് മ്യാൻമറിൽ കൊന്ന് കുഴിച്ച് മൂടിയത്.
എന്നാൽ എല്ലാം കണ്ട് കൊണ്ട് ലോകത്തിന്റെ ഭരണാധികാരി അവന്റെ സ്ഥാനത്ത് തന്നെയുണ്ടെന്ന് നാം മറന്നു പോകരുത്.
"ഞാനെല്ലാം എന്റെ അല്ലാഹുവിനോട് പറഞ്ഞ് കൊടുക്കുമെന്ന്" ഒരു സിറിയൻ ബാലിക പറഞ്ഞത് നിങ്ങൾക്കോർമയില്ലേ???
മനുഷ്യൻ എന്തൊക്കെ നേട്ടങ്ങൾ കരസ്ഥമാക്കിയാലും ലോക നാഥന്റെ ചില തീരുമാനങ്ങൾക്ക് മുൻപിൽ അവൻ അശക്തനാണ്, നിസ്സഹായനാണ്.
മതത്തിന്റെയും ജാതിയുടെയും വർണത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ധാരാളം കൂട്ടക്കുരുതികൾ നടന്നു. സാമ്രാജ്യത്വ ശക്തികൾ തമ്മിൽ അനാവശ്യമായി ഏറ്റുമുട്ടി ധാരാളം നിഷ്കളങ്കരായ ആളുകളുടെ ജീവൻ കവർന്നു. അന്ന് ഇതിനെയൊന്നും ആരും തടഞ്ഞില്ല.
ഒരു സംസ്ഥാനത്തെയൊന്നാകെ ഒരു ഭരണാധികാരി പൂർണമായും തടവിലാക്കി. ഇരുനൂറിൽ അധികം ദിവസങ്ങളായി അവർ തടവിലാണ്. ഇതിനെതിരെ ആരും പ്രതികരിച്ചില്ല.
എന്നാൽ ഇന്ന് ലോകം മുഴുവൻ സ്വയം തടങ്കലിലേക്ക് മാറിയിരിക്കുന്നു. വലിയ വലിയ രാജാക്കന്മാർ, കോർപറേറ്റ് ഭീമന്മാർ, മുതലാളിമാർ എല്ലാവരും സ്വയം തടങ്കലിലാണ്. ആരും പുറത്തിറങ്ങുന്നില്ല. അവർക്കും ഭയം തോന്നി തുടങ്ങിയിരിക്കുന്നു.
വിവിധ കൂട്ടക്കുരുതികൾക്ക് സഹായം നൽകിയിരുന്ന കോർപറേറ്റുകളോടും ഭരണാധികാരികളോടുമെല്ലാം ലോകത്തിന്റെ ഭരണാധികാരി പകരം ചോദിക്കുകയാണ്.
ഇതെല്ലാം ഞങ്ങളുടെ നാഥന്റെ കളിയാണെന്ന് പറഞ്ഞ് അഹങ്കരിച്ച് നടക്കാൻ മുസ്ലിങ്ങൾക്കും അവകാശമില്ല.
ഗൾഫ് പണത്തിന്റെ പേരും പെരുമയും പറഞ്ഞ് അവരതിൽ ആർമാദിച്ചു. പല തരത്തിലും തങ്ങളുടെ അതിർ വരമ്പുകളും ചട്ടക്കൂടുകളും അവർ ലംഘിച്ചു. അതോടെ ലോകത്തിന്റെ ഭരണാധികാരി ഗൾഫ് രാജ്യങ്ങളെയും നിശ്ചലമാക്കി.
വിവാഹങ്ങളിൽ അമിതമായ ആർഭാഢങ്ങൾ കടന്നു വന്നു. ഒന്നും രണ്ടും മൂന്നും ദിവസങ്ങൾ, അല്ല, ആഴ്ചകൾ നീണ്ടു നിൽക്കുന്ന വിവാഹങ്ങളുണ്ടായി. അതോടെ നിങ്ങളുടെ വിവാഹങ്ങൾ ഇനി വേണ്ട എന്ന് അവൻ തീരുമാനിച്ചു. നമസ്കരിക്കാൻ ആളില്ലാതെ അനാവശ്യമായി പളളികൾ മോഡി കൂട്ടി. അതോടെ നിങ്ങളുടെ പള്ളികൾ അടച്ചിടാനും ആ ലോക ഭരണാധികാരി തീരുമാനിച്ചു. പള്ളികളും അടച്ചിടേണ്ടി വന്നു.
ഇനിയെങ്കിലും ആഢംഭരമില്ലാതെ, ധൂർത്തില്ലാതെ കഴിഞ്ഞുകൂടുക. മർദ്ദിതരോട് നല്ല നിലയിൽ വർത്തിക്കുക. മർദ്ദിതന്റെ പ്രാർത്ഥന ദൈവം പെട്ടെന്ന് സ്വീകരിക്കുന്നതാണെന്ന് മറക്കാതിരിക്കുക.
നമ്മൾ അതി ജീവിക്കും...
നമുക്ക് പൊരുതാം ഒറ്റക്കെട്ടായ്...
അത്യാർത്തിയും അസൂയയുമില്ലാതെ...
break_the_chain
#covid19
വലിയ വലിയ സാമ്രാജ്യത്തിന്റെ മേലാളന്മാർ, അവയുടെ ഉടമസ്ഥരെന്ന് സ്വയം അഹങ്കരിച്ച് നടന്നവർ, ഞാനാണ് വലിയവനെന്ന് പറഞ്ഞ് ലോകത്തെ വെല്ല് വിളിച്ചവർ, രാജാധിപത്യം തലക്ക് പിടിച്ചവർ, കോർപറേറ്റ് മുതലാളിമാർ.... എല്ലാവരും ഇന്ന് വീട്ട് തടങ്കലിൽ.
കുറഞ്ഞ ദിവസങ്ങൾക്കൊണ്ട് പതിനായിരങ്ങൾ മരിച്ച് വീഴുന്നു.
കേടായ ഉപഗ്രഹത്തെ നശിപ്പിക്കാനായി ബഹിരാകാശത്തേക്ക് മിസൈൽ അയച്ച, മഴ പെയ്യിക്കാനായി കൃത്രിമ മഴ മേഘങ്ങളെ സൃഷ്ടിച്ച, ശാസ്ത്ര സാങ്കേതിക സാമ്പത്തിക രംഗത്ത് ഒന്നാമതെത്തിയ.... എല്ലാ മേഖലയിലും മുൻപന്തിയിലെത്തി ലോക രാഷ്ട്രങ്ങൾ, അവരെല്ലാം തന്നെ മനുഷ്യന്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവാത്ത കേവലം ഒരു വൈറസിന് മുന്നിൽ അടിപതറി പോയി.
അതാണ് ലോകത്തിന്റെ ഭരണാധികാരി മനുഷ്യനെ പഠിപ്പിച്ചത്:
"മനുഷ്യൻ ദുർബലനായിക്കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടത്" (ഖുർആൻ- 4:28)
പതിനായിരങ്ങൾ മരിച്ച് വീണെന്ന് പറഞ്ഞ് കൊണ്ട് ഇന്ന് ലോകം കരയുകയാണ്. എന്നാൽ നിഷ്കളങ്കരായ പിഞ്ചു ഞ്ഞുങ്ങളടക്കം ലക്ഷക്കണക്കിനാളുകളാണ് സിറിയയിൽ മരിച്ച് വീണത്. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ആയിരക്കണക്കിന് മനുഷ്യ ജീവനുകളാണ് ഫലസ്തീനിലും ഗാസയിലും പൊലിഞ്ഞത്. ആയിരങ്ങളെയാണ് മ്യാൻമറിൽ കൊന്ന് കുഴിച്ച് മൂടിയത്.
എന്നാൽ എല്ലാം കണ്ട് കൊണ്ട് ലോകത്തിന്റെ ഭരണാധികാരി അവന്റെ സ്ഥാനത്ത് തന്നെയുണ്ടെന്ന് നാം മറന്നു പോകരുത്.
"ഞാനെല്ലാം എന്റെ അല്ലാഹുവിനോട് പറഞ്ഞ് കൊടുക്കുമെന്ന്" ഒരു സിറിയൻ ബാലിക പറഞ്ഞത് നിങ്ങൾക്കോർമയില്ലേ???
മനുഷ്യൻ എന്തൊക്കെ നേട്ടങ്ങൾ കരസ്ഥമാക്കിയാലും ലോക നാഥന്റെ ചില തീരുമാനങ്ങൾക്ക് മുൻപിൽ അവൻ അശക്തനാണ്, നിസ്സഹായനാണ്.
മതത്തിന്റെയും ജാതിയുടെയും വർണത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ധാരാളം കൂട്ടക്കുരുതികൾ നടന്നു. സാമ്രാജ്യത്വ ശക്തികൾ തമ്മിൽ അനാവശ്യമായി ഏറ്റുമുട്ടി ധാരാളം നിഷ്കളങ്കരായ ആളുകളുടെ ജീവൻ കവർന്നു. അന്ന് ഇതിനെയൊന്നും ആരും തടഞ്ഞില്ല.
ഒരു സംസ്ഥാനത്തെയൊന്നാകെ ഒരു ഭരണാധികാരി പൂർണമായും തടവിലാക്കി. ഇരുനൂറിൽ അധികം ദിവസങ്ങളായി അവർ തടവിലാണ്. ഇതിനെതിരെ ആരും പ്രതികരിച്ചില്ല.
എന്നാൽ ഇന്ന് ലോകം മുഴുവൻ സ്വയം തടങ്കലിലേക്ക് മാറിയിരിക്കുന്നു. വലിയ വലിയ രാജാക്കന്മാർ, കോർപറേറ്റ് ഭീമന്മാർ, മുതലാളിമാർ എല്ലാവരും സ്വയം തടങ്കലിലാണ്. ആരും പുറത്തിറങ്ങുന്നില്ല. അവർക്കും ഭയം തോന്നി തുടങ്ങിയിരിക്കുന്നു.
വിവിധ കൂട്ടക്കുരുതികൾക്ക് സഹായം നൽകിയിരുന്ന കോർപറേറ്റുകളോടും ഭരണാധികാരികളോടുമെല്ലാം ലോകത്തിന്റെ ഭരണാധികാരി പകരം ചോദിക്കുകയാണ്.
ഇതെല്ലാം ഞങ്ങളുടെ നാഥന്റെ കളിയാണെന്ന് പറഞ്ഞ് അഹങ്കരിച്ച് നടക്കാൻ മുസ്ലിങ്ങൾക്കും അവകാശമില്ല.
ഗൾഫ് പണത്തിന്റെ പേരും പെരുമയും പറഞ്ഞ് അവരതിൽ ആർമാദിച്ചു. പല തരത്തിലും തങ്ങളുടെ അതിർ വരമ്പുകളും ചട്ടക്കൂടുകളും അവർ ലംഘിച്ചു. അതോടെ ലോകത്തിന്റെ ഭരണാധികാരി ഗൾഫ് രാജ്യങ്ങളെയും നിശ്ചലമാക്കി.
വിവാഹങ്ങളിൽ അമിതമായ ആർഭാഢങ്ങൾ കടന്നു വന്നു. ഒന്നും രണ്ടും മൂന്നും ദിവസങ്ങൾ, അല്ല, ആഴ്ചകൾ നീണ്ടു നിൽക്കുന്ന വിവാഹങ്ങളുണ്ടായി. അതോടെ നിങ്ങളുടെ വിവാഹങ്ങൾ ഇനി വേണ്ട എന്ന് അവൻ തീരുമാനിച്ചു. നമസ്കരിക്കാൻ ആളില്ലാതെ അനാവശ്യമായി പളളികൾ മോഡി കൂട്ടി. അതോടെ നിങ്ങളുടെ പള്ളികൾ അടച്ചിടാനും ആ ലോക ഭരണാധികാരി തീരുമാനിച്ചു. പള്ളികളും അടച്ചിടേണ്ടി വന്നു.
ഇനിയെങ്കിലും ആഢംഭരമില്ലാതെ, ധൂർത്തില്ലാതെ കഴിഞ്ഞുകൂടുക. മർദ്ദിതരോട് നല്ല നിലയിൽ വർത്തിക്കുക. മർദ്ദിതന്റെ പ്രാർത്ഥന ദൈവം പെട്ടെന്ന് സ്വീകരിക്കുന്നതാണെന്ന് മറക്കാതിരിക്കുക.
നമ്മൾ അതി ജീവിക്കും...
നമുക്ക് പൊരുതാം ഒറ്റക്കെട്ടായ്...
അത്യാർത്തിയും അസൂയയുമില്ലാതെ...
break_the_chain
#covid19

No comments:
Post a Comment