റമളാൻ വസന്തം- 23
അമീൻ തിരുത്തിയാട്
കാഴ്ചയില്ലാത്ത മനുഷ്യൻ ചോദിച്ചു: "കണ്ണ് കാണാത്ത എനിക്കെന്തിനാ വിളക്ക്?"
വിളക്ക് നൽകിയ ആൾ പറഞ്ഞു: "ഇത് നിനക്കല്ല. ഈ വിളക്കിന്റെ വെളിച്ചം കണ്ട് എതിരെ വരുന്ന ആരും നിന്നെ തട്ടാതിരിക്കാനാണ്".
നമ്മൾ ഒരു വിളക്കായി വഴിയിൽ വെളിച്ചം വിതറി നടന്നാൽ നമുക്കെതിരെ വരുന്നവർ നമ്മെ വന്ന് തട്ടിയിടില്ല. മാത്രവുമല്ല നമ്മുടെ കയ്യിലുള്ള വെളിച്ചം മറ്റുള്ളവർക്ക് കൂടി ഒരു സഹായമാവുകയും ചെയ്യും. പരസഹായം ഇസ്ലാം വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഒരാൾ തന്റെ സുഹൃത്തിന്റെ മതത്തിലാണെന്ന് പ്രവാചകൻ പഠിപ്പിച്ചു. നമ്മുടെ സുഹൃത്ത് നമ്മൾ പകർന്നു നൽകുന്ന വെളിച്ചം സ്വീകരിച്ച് നേരായ വഴിയിൽ സഞ്ചരിക്കുന്നവനാണെങ്കിൽ നമ്മൾ രക്ഷപെട്ടു. ഇനി നമ്മൾ വെളിച്ചം നൽകാതെ അവൻ സഞ്ചരിക്കുന്ന ഇരുട്ടിൽ നമ്മളും കൂടെ തപ്പി തടയുകയാണെങ്കിൽ നമ്മൾ പരാജിതരുമായി.
ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് പരസ്പരം കണ്ണാടി പോലെയാണ്. അവനിലെ പോരായ്മകളെ അവന്ന് ചൂണ്ടി കാണിച്ചു കൊടുക്കും. ഇത് തന്നെയാണ് ഒരു വിളക്കായി നടക്കുന്നവൻ ചെയ്യുന്ന മറ്റൊരു ധർമവും.
പരസ്പരം വിളക്കായി തന്റെ സഹോദരന് നേർമാർഗം കാണിച്ചു കൊടുക്കുക. നേർവഴിയിൽ നടക്കുക...
അമീൻ തിരുത്തിയാട്
കാഴ്ചയില്ലാത്ത മനുഷ്യൻ ചോദിച്ചു: "കണ്ണ് കാണാത്ത എനിക്കെന്തിനാ വിളക്ക്?"
വിളക്ക് നൽകിയ ആൾ പറഞ്ഞു: "ഇത് നിനക്കല്ല. ഈ വിളക്കിന്റെ വെളിച്ചം കണ്ട് എതിരെ വരുന്ന ആരും നിന്നെ തട്ടാതിരിക്കാനാണ്".
നമ്മൾ ഒരു വിളക്കായി വഴിയിൽ വെളിച്ചം വിതറി നടന്നാൽ നമുക്കെതിരെ വരുന്നവർ നമ്മെ വന്ന് തട്ടിയിടില്ല. മാത്രവുമല്ല നമ്മുടെ കയ്യിലുള്ള വെളിച്ചം മറ്റുള്ളവർക്ക് കൂടി ഒരു സഹായമാവുകയും ചെയ്യും. പരസഹായം ഇസ്ലാം വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഒരാൾ തന്റെ സുഹൃത്തിന്റെ മതത്തിലാണെന്ന് പ്രവാചകൻ പഠിപ്പിച്ചു. നമ്മുടെ സുഹൃത്ത് നമ്മൾ പകർന്നു നൽകുന്ന വെളിച്ചം സ്വീകരിച്ച് നേരായ വഴിയിൽ സഞ്ചരിക്കുന്നവനാണെങ്കിൽ നമ്മൾ രക്ഷപെട്ടു. ഇനി നമ്മൾ വെളിച്ചം നൽകാതെ അവൻ സഞ്ചരിക്കുന്ന ഇരുട്ടിൽ നമ്മളും കൂടെ തപ്പി തടയുകയാണെങ്കിൽ നമ്മൾ പരാജിതരുമായി.
ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് പരസ്പരം കണ്ണാടി പോലെയാണ്. അവനിലെ പോരായ്മകളെ അവന്ന് ചൂണ്ടി കാണിച്ചു കൊടുക്കും. ഇത് തന്നെയാണ് ഒരു വിളക്കായി നടക്കുന്നവൻ ചെയ്യുന്ന മറ്റൊരു ധർമവും.
പരസ്പരം വിളക്കായി തന്റെ സഹോദരന് നേർമാർഗം കാണിച്ചു കൊടുക്കുക. നേർവഴിയിൽ നടക്കുക...
No comments:
Post a Comment