ലോക്ക് ഡൗൺ ആയി വീട്ടിൽ കുടുങ്ങിയിരിക്കുന്ന ഈ സമയത്ത് വ്യത്യസ്തമായതും, പുതുമ നിറഞ്ഞതുമായ പലതും പരീക്ഷിക്കുന്ന, പലതും ചെയ്തു നോക്കുന്നവരാണ് നമ്മിൽ പലരും. അതിലിപ്പോൾ സ്ത്രീയെന്നോ പുരുഷനെന്നോ യാതൊരു വ്യത്യാസവുമില്ല.
ഇങ്ങനെ ചെയ്യുന്നതിൽ ഇന്ന് കൂടുതലായി നാം കണ്ടു വരുന്നതാണ് വ്യത്യസ്ത തരം ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കി പരീക്ഷിക്കൽ. സംഗതി നല്ല ഒരു ശീലം തന്നെ.
ഇങ്ങന നാം ഉണ്ടാക്കിയ പുതിയ വിഭവം നമ്മൾ വാട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും ചെയ്യും. ഇങ്ങനെ ഷെയർ ചെയ്യുമ്പോൾ നമ്മളൊരു കാര്യം മനസ്സിലാക്കണം. നമ്മുടെ പോസ്റ്റുകൾ കാണുന്നവരിൽ അല്ലെങ്കിൽ നമ്മുടെ സ്റ്റാറ്റസുകളും സ്റ്റോറികളും കാണുന്നവരിൽ ഈ ലോക്ഡൗൺ കാലത്ത് പണിയില്ലാതെ, കൂലിയില്ലാതെ റേഷൻകടയിൽ നിന്നും ലഭിക്കുന്ന അരിയും ധാന്യവും ഉപയോഗിച്ച് കഷ്ടിച്ച് ജീവിക്കുന്നവരുണ്ടാകാം... അവർക്ക് മുന്നിലേക്കാണ് നാം നമ്മുടെ പുതുമയാർന്ന വിഭവങ്ങൾ നിരത്തുന്നത്.
ഒരു പക്ഷെ നമ്മൾ ചിന്തിക്കുന്നത്, എന്റെ അയൽവാസികളിൽ ആർക്കും പട്ടിണിയില്ലല്ലോ എന്നായിരിക്കും. എന്നാൽ നിങ്ങളുടെ സ്റ്റാറ്റസും പോസ്റ്റും കാണുന്നവൻ നിങ്ങളുടെ അയൽവാസിയാവുകയില്ല. ലോക്ഡൗൺ തുടങ്ങിയ ശേഷം മത്സ്യവും മാംസവും രുചിച്ചിട്ടില്ലാത്തവരായിരിക്കാം. അവർക്ക് മുമ്പിലേക്ക് നാം പുതുമയുള്ള രുചികരമായ വിഭവങ്ങളുടെ മഴ ചൊരിയരുത്.
നിങ്ങളുണ്ടാക്കുന്നത് പുറം ലോകത്തെ അറിയിക്കാതെ, പുറം ലോകത്തിന്റെ അവസ്ഥ എന്തെന്ന് നിങ്ങൾ അറിയുക.
അനാഥക്കുഞ്ഞിന്റെ മുന്നിൽ വെച്ച് സ്വന്തം കുഞ്ഞിനെ താലോലിക്കരുതെന്ന് പഠിപ്പിച്ച പ്രവാചകനെ പിന്തുടരുന്ന നമ്മൾ നല്ലവണ്ണം ചിന്തിക്കണം.ആ പ്രവാചകൻ തന്നെയാണ് നമ്മെ പഠിപ്പിച്ചത്... "അയൽവാസി വിശന്നിരിക്കുമ്പോൾ വയറുനിറച്ച് ഭക്ഷിക്കുന്നവൻ നമ്മിൽപെട്ടവനല്ല (വിശ്വാസി അല്ല) എന്ന്. നിങ്ങളുടെ ഭക്ഷണത്തിൽ അൽപം വെള്ളം ചേർത്തിട്ടെങ്കിലും അയൽവാസിയുടെ വിശപ്പകറ്റുകയെന്നും ആ പ്രവാചകൻ നമ്മെ പഠിപ്പിച്ചു.
അത്കൊണ്ട്, നമുക്ക് കിട്ടിയതിന് നന്ദി കാണിക്കുക, മറ്റുള്ളവരെ മനസ്സിലാക്കുക, അവരുടെ വേദനകളും പ്രയാസങ്ങളും തിരിച്ചറിഞ്ഞ് അവരെ സഹായിക്കുക.
നാഥൻ അനുഗ്രഹിക്കട്ടെ....
അമീൻ തിരുത്തിയാട്
ഇങ്ങനെ ചെയ്യുന്നതിൽ ഇന്ന് കൂടുതലായി നാം കണ്ടു വരുന്നതാണ് വ്യത്യസ്ത തരം ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കി പരീക്ഷിക്കൽ. സംഗതി നല്ല ഒരു ശീലം തന്നെ.
ഇങ്ങന നാം ഉണ്ടാക്കിയ പുതിയ വിഭവം നമ്മൾ വാട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും ചെയ്യും. ഇങ്ങനെ ഷെയർ ചെയ്യുമ്പോൾ നമ്മളൊരു കാര്യം മനസ്സിലാക്കണം. നമ്മുടെ പോസ്റ്റുകൾ കാണുന്നവരിൽ അല്ലെങ്കിൽ നമ്മുടെ സ്റ്റാറ്റസുകളും സ്റ്റോറികളും കാണുന്നവരിൽ ഈ ലോക്ഡൗൺ കാലത്ത് പണിയില്ലാതെ, കൂലിയില്ലാതെ റേഷൻകടയിൽ നിന്നും ലഭിക്കുന്ന അരിയും ധാന്യവും ഉപയോഗിച്ച് കഷ്ടിച്ച് ജീവിക്കുന്നവരുണ്ടാകാം... അവർക്ക് മുന്നിലേക്കാണ് നാം നമ്മുടെ പുതുമയാർന്ന വിഭവങ്ങൾ നിരത്തുന്നത്.
ഒരു പക്ഷെ നമ്മൾ ചിന്തിക്കുന്നത്, എന്റെ അയൽവാസികളിൽ ആർക്കും പട്ടിണിയില്ലല്ലോ എന്നായിരിക്കും. എന്നാൽ നിങ്ങളുടെ സ്റ്റാറ്റസും പോസ്റ്റും കാണുന്നവൻ നിങ്ങളുടെ അയൽവാസിയാവുകയില്ല. ലോക്ഡൗൺ തുടങ്ങിയ ശേഷം മത്സ്യവും മാംസവും രുചിച്ചിട്ടില്ലാത്തവരായിരിക്കാം. അവർക്ക് മുമ്പിലേക്ക് നാം പുതുമയുള്ള രുചികരമായ വിഭവങ്ങളുടെ മഴ ചൊരിയരുത്.
നിങ്ങളുണ്ടാക്കുന്നത് പുറം ലോകത്തെ അറിയിക്കാതെ, പുറം ലോകത്തിന്റെ അവസ്ഥ എന്തെന്ന് നിങ്ങൾ അറിയുക.
അനാഥക്കുഞ്ഞിന്റെ മുന്നിൽ വെച്ച് സ്വന്തം കുഞ്ഞിനെ താലോലിക്കരുതെന്ന് പഠിപ്പിച്ച പ്രവാചകനെ പിന്തുടരുന്ന നമ്മൾ നല്ലവണ്ണം ചിന്തിക്കണം.ആ പ്രവാചകൻ തന്നെയാണ് നമ്മെ പഠിപ്പിച്ചത്... "അയൽവാസി വിശന്നിരിക്കുമ്പോൾ വയറുനിറച്ച് ഭക്ഷിക്കുന്നവൻ നമ്മിൽപെട്ടവനല്ല (വിശ്വാസി അല്ല) എന്ന്. നിങ്ങളുടെ ഭക്ഷണത്തിൽ അൽപം വെള്ളം ചേർത്തിട്ടെങ്കിലും അയൽവാസിയുടെ വിശപ്പകറ്റുകയെന്നും ആ പ്രവാചകൻ നമ്മെ പഠിപ്പിച്ചു.
അത്കൊണ്ട്, നമുക്ക് കിട്ടിയതിന് നന്ദി കാണിക്കുക, മറ്റുള്ളവരെ മനസ്സിലാക്കുക, അവരുടെ വേദനകളും പ്രയാസങ്ങളും തിരിച്ചറിഞ്ഞ് അവരെ സഹായിക്കുക.
നാഥൻ അനുഗ്രഹിക്കട്ടെ....
അമീൻ തിരുത്തിയാട്
No comments:
Post a Comment