എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Thursday, August 22, 2019

എഴുപത്തി രണ്ട് സുന്ദര ദിനങ്ങൾ


  ജൂൺ 10 ആം തിയ്യതി തിങ്കളാഴ്ച ആദ്യമായി അദ്ധ്യാപന ലോകത്തേക്ക് ഉമ്പിച്ചി ഹാജി ഹയർ സെക്കന്ററി സ്കൂളിലേക്ക് കാലെടുത്തുവെക്കുമ്പോൾ ഒരു പാട് ആധിയുണ്ടായിരുന്നു.
  ഒരുപത്തൊൻപതു വയസുകാരൻ എങ്ങനെയാണ് ഒരു സ്കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്യുകയെന്ന പലരുടെയും ചോദ്യവും സംശയവും, അതോടൊപ്പം ആദ്യമായി പഠിപ്പിക്കാൻ പോകുന്നതിന്റെ ചെറിയ ഒരു വെപ്രാളവും. പിന്നീടാണ് മനസിലായത്, പലരുടെയും ചോദ്യമായിരുന്ന 19 വയസ്സുകാരന്റെ അദ്ധ്യാപന ലോകമെന്നത് ഒരു പ്രചോദനമായിരുന്നുവെന്ന്.
  ഏകദേശം എൺപതോളം വരുന്ന അദ്ധ്യാപകർക്കിടയിൽ മുൻപരിചയമുണ്ടായിരുന്നത് പിതൃ സഹോദരന്റെ ഭാര്യ ഷമീല ടീച്ചറെ മാത്രമായിരുന്നു. ബഷീർ മാഷെയും ഫസ് ലു മാഷെയും പരിജയപ്പെട്ടത് ചെറിയൊരാശ്വാസമായി.
  തന്നെപ്പോലെത്തന്നെ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ആളാണ് ജുബിൻ സാർ എന്നറിഞ്ഞപ്പോൾ ഭയം പൂർണമായി നീങ്ങി. പിന്നീടുള്ള കാലം ജുബിൻ സാറോടൊപ്പമായിരുന്നു സൗഹൃദം. അത് പോലെ തന്നെയായിരുന്നു ഞങ്ങളുടെ വാഹനത്തിൽ സഹയാത്രികയായിരുന്ന സബിത ടീച്ചറുമായുള്ള സൗഹൃദം... എന്തും പറയാൻ പറ്റിയ തരത്തിലുള്ളതായിരുന്നു ആ സൗഹൃദം... പരസ്പരം വാക്കേറ്റം നടത്താൻ പോലും പറ്റുന്ന തരത്തിലായിരുന്നു അത്... പരസ്പരം ആളെ പറ്റിക്കാൻ രണ്ടാളും ഉഷാറായത് കൊണ്ട്  പിന്നെ കുഴപ്പമില്ല.... 😜😜
  പിന്നീട് ശഭ ടീച്ചറും ഫാസിൽ സാറുമൊക്കെ സൗഹൃദ വലയത്തിലേക്ക് കടന്നു വന്നു.
  സംശയ നിവാരണത്തിനും മറ്റുമായി ജമീല ടീച്ചറുണ്ടായിരുന്നു എന്നതായിരുന്നു ഏറെ ആശ്വാസം... എപ്പോ ചെന്ന് എന്ത് ചോദിച്ചാലും സഹായിക്കാൻ സന്നദ്ധയായിരുന്നു ടീച്ചർ. 
  "ഇജെജ്യന്ത് ണ്ടെങ്കിലും പറയണം ട്ടൊ... ന്നാലേ ഞമ്മൾ അറിയൊള്ളൂ" എന്ന ബഷീർ മാഷിന്റെ വാക്കുകളും "അമീനെ... പിന്നെന്തൊക്കെ" എന്ന ഫസ് ലു മാഷിന്റെ വാക്കുകളും ഒരിക്കലും മറക്കില്ല.
  സലീം സാറെ, ജാസിർ സാറെ, ബാസിൽ സാറെ പോലെ ധാരാളം അദ്ധ്യാപക സുഹൃത്തുകൾ... മറക്കാനാവാത്ത വൈകുന്നേരങ്ങളിലെ ചായ കുടികൾ...

  കേവലമൊരു 72 ദിവസം, അത് സമ്മാനിച്ചത് 72 ആഴ്ചകളിലേക്കുള്ള അറിവും മറക്കാനാവാത്ത ഓർമകളുമായിരുന്നു.

 അമീൻ തിരുത്തിയാട്

Thursday, August 15, 2019

പ്രാണനെക്കാൾ വലുതാണ് പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവുമെന്ന് വിശ്വസിച്ച ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം

Thursday, August 8, 2019

പതറരുത്, ഇതെല്ലാം നാഥന്റെ പരീക്ഷണങ്ങളാകാം

പ്രളയത്തെയും മഴയെയും കുറ്റം പറയുന്നവരോട്

  തെക്കു-പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ശക്തമായിരിക്കുകയാണല്ലോ... ഏതാനും മാസങ്ങൾക്ക് മുമ്പ് മഴയെയും വെള്ളത്തെയും ആഗ്രഹിച്ച മനുഷ്യൻ ഇന്ന് മഴയെയും വെള്ളത്തെയും ശപിച്ചു കൊണ്ടിരിക്കുകയാണ്. അല്ലാഹു ഒരു കാലത്ത് ശക്തമായ ചൂട് കൊണ്ടും വരൾച്ച കൊണ്ടും മനുഷ്യനെ പരീക്ഷിച്ചുവെങ്കിൽ ഇന്ന് ശക്തമായ മഴ കൊണ്ടും പ്രകൃതിക്ഷോഭങ്ങൾ കൊണ്ടും മനുഷ്യനെ പരീക്ഷിക്കുകയാണ്. ഇവിടെയൊന്നും തന്നെ അല്ലാഹുവിന്റെ അനുഗ്രഹമാകുന്ന മഴയെ നാം കുറ്റപ്പെടുത്തിക്കൂടാ... അതിനെ ശപിച്ചു കൂടാ...
  വിശ്വാസികൾക്കാണ് കടുത്ത പരീക്ഷണങ്ങളുണ്ടാവുകയെന്നും പരീക്ഷണങ്ങളിൽ വിജയിക്കാതെ സ്വർഗ്ഗം നേടാൻ സാധ്യമല്ല എന്നും സൂറത്തുൽ ബഖറയിലൂടെ അല്ലാഹു തന്നെ മനുഷ്യനെ ബോധ്യപ്പെടുത്തുന്നുണ്ട്.

أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ ٱلَّذِينَ خَلَوْا۟ مِن قَبْلِكُم ۖ مَّسَّتْهُمُ ٱلْبَأْسَآءُ وَٱلضَّرَّآءُ وَزُلْزِلُوا۟ حَتَّىٰ يَقُولَ ٱلرَّسُولُ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ مَتَىٰ نَصْرُ ٱللَّهِ ۗ أَلَآ إِنَّ نَصْرَ ٱللَّهِ قَرِيبٌ

അതല്ല, (ഒരുപക്ഷേ)നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാമെന്ന് നിങ്ങള്‍ ഗണിച്ചിരിക്കുന്നുവോ? നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയിട്ടുള്ളവരുടെ മാതൃകനിങ്ങള്‍ക്ക് വന്നുകഴിഞ്ഞിട്ടല്ലാതെ!അവര്‍ക്ക് വിഷമതയും,കഷ്ടതയും ബാധിക്കുകയുണ്ടായി.(മാത്രമല്ല) റസൂലും, അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും 'അല്ലാഹുവിന്‍റെസഹായം എപ്പോഴായിരിക്കും'എന്ന് പറയു(കപോലും ചെയ്യു)മാറ് അവര്‍ കിടിലം കൊള്ളുകയുംചെയ്തു. അല്ലാ (-അറിഞ്ഞേക്കുക)! നിശ്ചയമായും, അല്ലാഹുവിന്‍റെ സഹായം സമീപത്തുള്ളത് (തന്നെ) ആകുന്നു.
  തീർച്ചയായും വ്യത്യസ്തങ്ങളായ പരീക്ഷണങ്ങൾക്കൊണ്ട് മനുഷ്യരെ പരീക്ഷിക്കുമെന്ന് അല്ലാഹു സൂചിപ്പിക്കുന്നുണ്ട്.
  وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِين
"കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക"
  തീർച്ചയായും വിവിധ രൂപത്തിൽ അല്ലാഹു നമ്മെ പരീക്ഷിക്കുക തന്നെ ചെയ്യും... ഭയം കൊണ്ടും പട്ടിണി കൊണ്ടും ദാരിദ്ര്യം കൊണ്ടും ആളുകളിൽ സംഭവിക്കുന്ന ദുരന്തങ്ങൾ കൊണ്ടും സുഹൃത് ബന്ധങ്ങൾ കൊണ്ടുമെല്ലാം അല്ലാഹു നമ്മെ പരീക്ഷിക്കും... ഇത്തരം സന്ദർഭങ്ങളിൽ ക്ഷമിക്കാനും സഹിക്കാനും നമുക്ക് സാധിക്കണം... എങ്കിൽ നമുക്ക് വിജയമുണ്ടാകും... സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നതിന് പകരം തനിക്കേറ്റ പ്രയാസത്തെ ശപിക്കുന്നവനായി വിശ്വാസി മാറരുത്.
  പ്രവാചകൻ മുഹമ്മദ് നബി (സ്വ) യെ അല്ലാഹു പല രൂപത്തിലും പരീക്ഷിച്ചിരുന്നു. തന്റെ ആൺമക്കളെയെല്ലാം പെട്ടെന്ന് തിരിച്ചുവിളിച്ച് കൊണ്ടും, ഉഹ്ദ് യുദ്ധത്തിൽ പരിക്കേൽപിച്ച് കൊണ്ടും ശഅബു അബീത്വാലിബ് എന്ന മലഞ്ചെരുവിൽ മൂന്ന് വർഷക്കാലത്തെ ഉപരോധം കൊണ്ടുമെല്ലാം അല്ലാഹു പ്രവാചകൻ (സ്വ) യെ പരീക്ഷിച്ചിട്ടുണ്ട്. മുസ്ലിമായി എന്നതിന്റെ പേരിൽ യാസിർ (റ)നെയടക്കം ധാരാളം ആളുകളെ അവിശ്വാസികളിൽ നിന്നുള്ള പീഢനം മൂലം അല്ലാഹു പരീക്ഷിച്ചിട്ടുണ്ട്. ഇവരെല്ലാം തന്നെ പരീക്ഷണ സന്ദർഭങ്ങളിൽ എല്ലാം സഹിച്ചവരും ക്ഷമിച്ചവരുമായിരുന്നു. അത് കൊണ്ട് തന്നെ അല്ലാഹു അവർക്ക് ധാരാളം വിജയങ്ങൾ നൽകി. അതിനുള്ള ഉദാഹരണമായിരുന്നു ബദ്ർ യുദ്ധം. പരീക്ഷണഘട്ടങ്ങളിൽ സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന ആളുകൾക്ക് വമ്പിച്ച പ്രതിഫലവും പാപമോചനവും ഉണ്ടാകുമെന്നും അല്ലാഹു ഇഷ്ടപ്പെടുന്ന ആളുകളെയാണ് അവൻ കൂടുതലായി പരീക്ഷിക്കുകയെന്നും ഇമാം തുർമുദി റിപ്പോർട്ട് ചെയ്ത വിവിധ ഹദീസുകളിലൂടെ പ്രവാചകൻ(സ്വ) നമ്മെ പഠിപ്പിക്കുന്നുണ്ട്. പരീക്ഷണങ്ങളിൽ ക്ഷമിക്കുകയെന്നത് വിശ്വാസിയുടെ അടയാളമാണെന്നും പ്രവാചകൻ (സ്വ) പഠിപ്പിച്ചിട്ടുണ്ട്.
  നമ്മെ ബാധിച്ചിരിക്കുന്ന പ്രളയമെന്ന ആപത്ത്, അത് അല്ലാഹുവിൽ നിന്നുമുള്ള പരീക്ഷണമാകാം. ആ പരീക്ഷണത്തിൽ വിജയിക്കാൻ നമുക്ക് സാധിക്കട്ടെ...

اللهم حوالينا ولا علينا.....
പ്രാർത്ഥനകളോടെ
അമീൻ തിരുത്തിയാട്

Wikipedia

Search results